ജാലകം

2010, ജൂലൈ 27, ചൊവ്വാഴ്ച

അത്....

അറ്റുപോവുന്ന നൂലിലെ
വജ്രത്തിലക്കം..
വേനലിൽ ഉങ്ങുന്ന
തൺൽമരം..
പച്ചപ്പിൽ ഉറയൂരുന്ന
മനസ്സിലെ പുളപ്പ്...
പളുങ്കുപാത്ര്ത്തിൽ
ആകാരം കൊള്ളുന്ന
ജലമർമ്മരം..
മായ്ച്ച് എഴുതാവുന്ന
മണലെഴുത്ത്,
സൌഹ് റുതം.

2010, ജൂലൈ 19, തിങ്കളാഴ്‌ച

പടച്ചവനു ഭ്രാന്തുപിടിക്കല്ലേ.......!
പടച്ചവനു ‘നായിന്റെമോനെ..’
എന്നുവിളിക്കാൻ
ഭ്രന്തനെ ആകാവൂ..
മുഹമ്മദ് ആയിക്കൂടാ
എന്നറിയാതെ ഒരു പാവം ജോസഫ്..
തച്ചൻ തച്ചുകൂട്ടിയാ മതി,
തോറ്റിയെടുക്കരുതെന്നു
‘പട’വാളെടുക്കുന്നു ചിലർ.
പാവം പടച്ചവൻ..
ആരെയിനി വിളിക്കും,
‘ഭ്രാന്താ..’