കാത്തിരിപ്പ്
മഴയുടെ നൂലിഴകൾ
മരത്തിന്റെ വിരലുകളിൽ
കോർത്ത്,
മഴവിൽ തുളുംബും മണികൾ..
‘ഇതെന്റെ മനസ്സ്’- മരം ചൊല്ലി;
‘ഞാനിതു തുറന്നുവെക്കുന്നൂ’
മഴ നിന്നു,
മരം പെയ്തു.
മാണ്ണിന്റെ മനസ്സു കുളിർന്നു.
മഴ പോയി!
വരാതെ പോയി.
പെയ്യാനൊരു മനസ്സും
നിരമുള്ള ഹ് റുദയവുമായി
മരം കാത്തു,
ഒരു മ്ഴയെ,
ഒരു ചറ്റൽമഴയെ.....!