ജാലകം

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

കോഴിക്കോട്ടെ ചരിത്ര പ്രദര്‍ശനം കണ്ടപ്പോള്‍....

''ഞാന്‍ എന്റെ അവകാശങ്ങളെ കുറിച്ച് ബോധവാനായത്,
എന്റെ സഹജീവിയുടെ മനസ്സ് അറിഞ്ഞത് ,
സഖാവെ എന്നവിളിയുടെ പൊരുള്‍ അറിഞ്ഞത് ,
വായനശാല എനിക്ക് തന്ന പത്രങ്ങളിലൂടെയും
പുസ്തകങ്ങളിലൂടെയും ആയിരുന്നു''
ഒരാള്‍ പറഞ്ഞു..
എന്നാല്‍ ചരിത്രത്തില്‍ ഗ്രന്ഥശാലകള്‍ ഇല്ലായിരുന്നു.
ഗ്രന്ഥശാലപ്രസ്ഥാനം ഇല്ലായിരുന്നു...

" ഞാന്‍ സമൂഹത്തെക്കുറിച്ച് ആഴത്തില്‍
ചിന്തിച്ചത് ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ എന്നെ നയിച്ചപ്പോഴായിരുന്നു.
പുരോഗമന സാഹിത്യസന്ഘം വഴികാട്ടിയപ്പോള്‍ ആയിരുന്നു.."
ഒരു കലാകാരന്‍ പറഞ്ഞു..

എന്നാല്‍ ചരിത്രത്തില്‍ അവയ്ക്ക് സ്ഥാനമില്ലായിരുന്നു..
(വിജയന്‍ മാഷിനെ പരാമര്‍ശിക്കാതെ അത് പറഞ്ഞാല്‍
അവരെ അവര്‍ ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന എകോപനക്കാര്‍
കൊലവിളിക്കുമായിരുന്നു......!)

"ഞമ്മന്റെ അകക്കണ്ണ് തോറന്നത് അക്ഷരങ്ങളാ.. സമൂഹത്തില്‍ ഞമ്മക്ക്
വേല തന്നത് സക്ഷരതയാ... നടക്കുന്ന കാര്യം ഞമ്മള്‍ തിരിച്ചറിയുന്നത് അതോണ്ട.."
ആയിശുമ്മ പറയുന്നു..
എന്നാല്‍ ചരിത്രത്തില്‍ സാക്ഷരതയും സക്ഷാരതയ്കു നായകത്വം വഹിച്ചവരും
ഇല്ലായിരുന്നു..!

അവര്‍ ചരിത്രത്തെയും സോഷ്യലിസത്തെയും പിജിയ്ക്കും സ്വന്തം കുള്ളത്വതിനും
ഒപ്പമാക്കി . അവര്‍ രണ്ടു പേര്‍ക്ക് അതിലേറെ വളരാന്‍ കഴിയില്ലല്ലോ....

അഭിപ്രായങ്ങളൊന്നുമില്ല: